<div id="MiddleColumn_internal"> <div id="_mcePaste" style="text-align: justify; ">കര്‍ഷകരുടെ കൈവശമുള്ള വിത്തുകള്‍ സൂക്ഷിക്കുന്നതിനും തിരികെ <span>കര്‍ഷകര്‍ക്ക് നല്‍കുന്നതിനും കേന്ദ്രഗവണ്മെന്റിന് കീഴിലുള്ള നാഷണല്‍ </span><span>ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് എന്ന സ്ഥാപനം സഹായകരമാണ്.</span><span>നിലവില്‍ കര്‍ഷകരുടെ കൈവശമുള്ള അപൂര്‍വ്വയിനങ്ങളില്‍പെട്ട വിത്തുകള്‍ </span><span>ഇവര്‍ക്ക് കൈമാറ്റം ചെയ്താല്‍ നൂറ്റാണ്ടുകളോളം ഇവ സൂക്ഷിക്കുകയും </span><span>ആവശ്യം വരുമ്പോള്‍ അവ കര്‍ഷകര്‍ക്ക് തിരികെ നല്‍കുകയും ചെയ്യുന്നു.</span><span>തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം </span><span>തൃശൂര്‍ മണ്ണൂത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 3000ലധികം നെല്ലിനങ്ങള്‍, </span><span>1400ലധികം വെണ്ട, 700ഓളം ഇനം മുതിര, 130ലധികം വെള്ളരിവര്‍ഗങ്ങള്‍,</span><span>100ലധികം ഇനം മത്തന്‍, 165ഇനം ചീര, 260ഇനം പയര്‍ എന്നിങ്ങനെ ധാരാളം ഇനം </span><span>വിത്തുകള്‍ ഇവര്‍ സൂക്ഷിക്കുന്നു. 70 ഇനം എള്ളും, 65 ഇനം കുമ്പളവും </span><span>ഇവരുടെ വിത്തുശേഖരണത്തിലുണ്ട്. ശേഖരിക്കുന്ന വിത്തുകള്‍ ജലാംശം 5%മാക്കി </span><span>താഴ്ത്തി ട്രൈപോളിയേറ്റഡ് അലൂമിനിയം പൗച്ചുകളിലാക്കി സീല്‍ ചെയ്താണ് ഇവ </span><span>സൂക്ഷിക്കുന്നത്. പിന്നീട് ജലാംശം നിയന്ത്രിക്കാനായി ഏഴ് സെന്റീഗ്രേഡ് </span><span>തണുപ്പില്‍ റഫ്രിജറേറ്ററില്‍ സൂക്ഷിക്കും. ഇങ്ങനെ 20 വര്‍ഷംവരെ </span><span>വിത്തുകള്‍ സൂക്ഷിക്കാന്‍ കഴിയും. എല്ലാ വിത്തുകളുടെയും ഡ്യൂപ്ലിക്കേറ്റ് </span><span>സെറ്റുകള്‍ ഡല്‍ഹിയിലെ ഉസാ ക്യാമ്പസിലുള്ള എന്‍.ബി.പി.ജി.ആര്. </span><span>ആസ്ഥാനത്ത് സൂക്ഷിക്കുന്നുണ്ട്. 18 ഡിഗ്രി സെന്റീഗ്രേഡ് ഊഷ്മാവിലാണ് ഇവ </span><span>സൂക്ഷിക്കുന്നത്. ഡല്‍ഹിയില്‍ ഇങ്ങനെ 1976 മുതല്‍ വിത്തുകള്‍ </span><span>സൂക്ഷിക്കുന്നുണ്ട്. കുറഞ്ഞത് 100 വര്‍ഷംവരെയും ഇങ്ങനെ വിത്തുകള്‍ </span><span>സൂക്ഷിക്കാനാകുമെന്ന് ഈ രംഗത്തെ ഗവേഷകനായ ഡോ. കെ.ജോസഫ് ജോണ്‍ പറഞ്ഞു.</span><span>ഓരോ പന്ത്രണ്ട് വര്‍ഷം കൂടുന്തോറും എല്ലാ വിത്തുകളും ടെസ്റ്റ് ചെയ്ത് </span><span>നവീകരിക്കും. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ജീന്‍ ബാങ്കാണ് </span><span>ഇന്ത്യയുടെ എന്‍.ബി.പി.ജി.ആര്. അമേരിക്കയാണ് ഏറ്റവും വലിയ ജീന്‍ </span><span>ബാങ്കുള്ള രാജ്യം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ്സ് ഓഫ് </span><span>അഗ്രിക്കള്‍ച്ചര്‍ എന്ന സ്ഥാപനത്തിലാണ് ഏറ്റവും കൂടുതല്‍ </span><span>വിത്തുകളുള്ളത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജീന്‍ ബാങ്ക് നോര്‍വെയിലെ </span><span>സ്വാല്ബാര്ഗാണ്. </span><span>പ്രളയത്തെ അതിജീവിച്ച് പതിനഞ്ചിനം നെല്‍വിത്തുകള്‍ </span><span>കേരളത്തില്‍ 15 ഇനം നെല്‍വിത്തുകള്‍ ഇക്കഴിഞ്ഞ മഹാപ്രളയത്തെ </span><span>അതിജീവിച്ചു. എട്ടുമുതല്‍ 15 ദിവസംവരെ വെള്ളം മുങ്ങിനിന്നിട്ടും </span><span>നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ച വിത്തുകളുടെ പട്ടികയില്‍ </span><span>ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള </span><span>ജീന്‍ബാങ്കിന്റെ സര്‍വ്വേയിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും </span><span>കൂടുതല്‍ വിത്തിനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത് വയനാട് ജില്ലയില്‍ </span><span>നിന്നാണ്. മാനന്തവാടിക്കടുത്ത അത്തിക്കൊല്ലിയില്‍ നിന്ന് ചെന്താടി, </span><span>തൊണ്ടി, വെളിയന്‍, ഗന്ധകശാല, എച്ച് 4, കല്ലടിയാരന്‍, ചെന്നെല്ല്, </span><span>ചെന്നെല്‍തൊണ്ടി എന്നിവയും ബത്തേരിയിലുള്ള പ്രസീത് കുമാര്‍ എന്ന </span><span>കര്‍ഷകന്റെ കൃഷിയിടത്തില്‍ നിന്നും മല്ലിക്കുറവ്, രാംലി എന്നീയിനങ്ങളും </span><span>പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ </span><span>കൊയിലാണ്ടിയില്‍ നിന്ന് ഒറീസ, വേതാന്തം, ചിറ്റേനി എന്നീ ഇനങ്ങളും ആലപ്പുഴ </span><span>ജില്ലയിലെ കുറ്റിയത്തോട് നിന്ന് ആര്യന് എന്ന നെല്ലിനവും പ്രളയത്തെ </span><span>അതിജീവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 3000ലധികം നെല്‍വിത്തുകളാണ് </span><span>ഇന്നുവരെ കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്. </span><span>ജൈന്റ് വട്ടയില കേരളത്തില്‍ വളര്‍ത്തി എന്‍.ബി.പി.ജി.ആര്. </span><span>ആൻഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ കണ്ടുവരുന്ന ഏറ്റവും വലിയ </span><span>ഇലകളിലൊന്നായ നിക്കോബാര്‍ ദ്വീപസമൂഹത്തിലെ മക്കറക്ക നിക്കോബാറിക്ക എന്ന </span><span>ജൈന്റ് വട്ടയില ഇനി കേരളത്തിന് സ്വന്തം. എന്‍.ബി.പി.ജി.ആറിന്റെ </span><span>നേതൃത്വത്തില്‍ 2017ല്‍ നിക്കോബാറില്‍ നിന്ന് കൊണ്ടുവന്ന ഈ ഇലയുടെ സസ്യം </span><span>ഇപ്പോള്‍ കേരളത്തില്‍ നന്നായി വളരുന്നുണ്ട്. വട്ടയിലകളില്‍ ഭീമന് </span><span>വട്ടയില എന്നാണ് ഇത് അറിയപ്പെടുന്നത്. തൃശൂര്‍ വെള്ളാനിക്കരയിലുള്ള </span><span>ക്യാമ്പസിലാണ് കൊടിഞ്ഞി ഇലയ്ക്ക് സമാനമായ വട്ടയില വളരുന്നത്. 65 സെ.മീ.</span><span>നീളവും 60 സെ.മീ. വീതിയുമാണ് ഇതിനുള്ളത്..</span></div> <div id="_mcePaste" style="text-align: justify; "></div> <div id="_mcePaste" style="text-align: justify; "><strong><i>സി.വി.ഷിബു</i></strong></div> </div>