<div id="MiddleColumn_internal"> <div id="_mcePaste" style="text-align: justify; "><img class="image-left" src="https://static.vikaspedia.in/media_vikaspedia/ml/images/agriculture/d15d3ed32d3ed35d38d4dd25-d35d4dd2fd24d3fd2fd3ed28d35d41d02-d15d43d37d3fd2fd41d02/nellu.JPG" />കേരളത്തില്‍ 15 ഇനം നെല്‍വിത്തുകള്‍ ഇക്കഴിഞ്ഞ മഹാപ്രളയത്തെ അതിജീവിച്ചു. എട്ടുമുതല്‍ 15 ദിവസംവരെ വെള്ളം <span>മുങ്ങിനിന്നിട്ടും നശിക്കാത്ത വിത്തുകളെ ആണ് പ്രളയത്തെ അതിജീവിച്ച </span><span>വിത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര കാര്‍ഷിക </span><span>മന്ത്രാലയത്തിന് കീഴിലുള്ള ജീന്‍ബാങ്കിന്റെ സര്‍വ്വേയിലാണ് ഇവ </span><span>കണ്ടെത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ വിത്തിനങ്ങള്‍ </span><span>കണ്ടെത്തിയിട്ടുള്ളത് വയനാട് ജില്ലയില്‍ നിന്നാണ്. മാനന്തവാടിക്കടുത്ത </span><span>അത്തിക്കൊല്ലിയില്‍ നിന്ന് ചെന്താടി, തൊണ്ടി, വെളിയന്‍, ഗന്ധകശാല, എച്ച്</span><span>4, കല്ലടിയാരന്‍, ചെന്നെല്ല്, ചെന്നെല്‍തൊണ്ടി എന്നിവയും ബത്തേരിയിലുള്ള </span><span>പ്രസീത് കുമാര്‍ എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ നിന്നും മല്ലിക്കുറവ്,</span><span>രാംലി എന്നീയിനങ്ങളും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തി. കോഴിക്കോട് </span><span>ജില്ലയിലെ കൊയിലാണ്ടിയില്‍ നിന്ന് ഒറീസ, വേതാന്തം, ചിറ്റേനി എന്നീ </span><span>ഇനങ്ങളും ആലപ്പുഴ ജില്ലയിലെ കുറ്റിയത്തോട് നിന്ന് ആര്യന് എന്ന </span><span>നെല്ലിനവും പ്രളയത്തെ അതിജീവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഏകദേശം </span><span>3000ലധികം നെല്‍വിത്തുകളാണ് ഇന്നുവരെ കേരളത്തില്‍ കണ്ടെത്തിയിട്ടുള്ളത്.</span><span> അതിജീവനത്തിന് കർഷകർ തന്നെ യാണ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ വിത്തിനങ്ങളുടെ അതിജീവന ശേഷി ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. അതിനാൽ ഓരോ വിത്തിനും പ്രത്യേകം ജലസംഭരണിയിലാക്കി ഓരോ ദിവസവും ജല നിരപ്പ് ഉയർത്തി നിരീക്ഷിക്കും. അതിന് ശേഷം മാത്രമെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ നടക്കുന്ന വൈഗ കൃഷി ഉന്നതി മേളയിൽ ഈ പതിനഞ്ച് ഇനം നെൽവിത്തും കർഷകർക്ക് ശസ്ത്രജ്ഞർ പരിചയപ്പെടുത്തുന്നുണ്ട്.</span></div> <div id="_mcePaste" style="text-align: justify; "></div> <div id="_mcePaste" style="text-align: justify; "></div> <div id="_mcePaste" style="text-align: justify; "><b><i>സി.വി.ഷിബു.</i></b></div> </div>